Posts

കുറ്റവും ശിക്ഷയും.

    'അലക്കി വളുപ്പിച്ച' 'കറുത്ത' കോട്ടുമിട്ട് കോടതി മുറിയിലേക്കയാൾ നെഞ്ചും വിരിച്ച് കേറി വന്നു... നിയമ സംഹിതകൾ ഭവ്യതയോടെ എഴുന്നേറ്റ് നിന്ന് തൊഴുതു..  നീതി ദേവത കണ്ണും പൂട്ടി തിരിഞ്ഞ് നിന്നു.. ഇന്നയാൾ രക്ഷിക്കാൻ പോകുന്ന ക്രിമിനൽ ആരെന്നറിയാൻ ദൈവങ്ങൾ വാതിലിൻ്റെ പിന്നിൽ നിന്നൊളിഞ്ഞുനോക്കി.. കാരണം, എത്രയെത്ര കൊടും ക്രിമിനലുകളെയാണ് ലക്ഷങ്ങൾ എണ്ണി വാങ്ങി നിയമത്തിൻ്റെ പഴുതിലൂടയാൾ രക്ഷിച്ചെടുത്തിരിക്കുന്നത്.. അതാണ്  അഡ്വകേറ്റ് കാർലോസ് കണ്ടകശ്ശേരി.. ചോരയുടെ നനവുണങ്ങാത്ത നോട്ടുകെട്ടുകൾ എണ്ണി വാങ്ങുമ്പോൾ കൈകൾ തെല്ലും വിറയ്ക്കാത്തവൻ.. നോട്ടുകെട്ടിലെ ചോരയുടെ മണം മൂക്കിലേക്ക് വലിച്ചു കേറ്റി ഒരു ഹിംസ്ര ജന്തുവിനേപ്പോലെ തുറിച്ച് നോക്കുമ്പോള്‍ കത്തിജ്വലിക്കുന്ന കണ്ണുകളിൽ കാണുന്നത് പണത്തോടുളള ആർത്തി മാത്രം. ''കൈ നിറയെ കാശും അഡ്വകേറ്റ് കാർലോസും കൂടിയുണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാം, ആരെയും കൊല്ലാം''  നാട്ടുകാർ ഒളിഞ്ഞും തെളിഞ്ഞും ഇങ്ങനെ പറയണതൊന്നും അയാൾക്കൊരിക്കലും ഒരപമാനമായി തോന്നീട്ടില്ല..  ഇന്നയാൾ വന്നിരിക്കുന്നത് കൊല്ലും കൊലയും ബലാത്സംഗവും, തൊഴിലാക്കിയ, തല്ലീട്ട് വരാൻ പറ...

അനുഗ്രഹം.

 വാതിലിൽ നിർത്താതെയുളള മുട്ട് കേട്ടാണ്  അയാൾ കതക് തുറന്നത്,  ആകെ ശോഷിച്ച് അസ്ഥിപഞ്ജരം പോലൊരു രൂപം പുറത്ത് നിൽക്കുന്നു ആകെ മുഷിഞ്ഞു നാറിയ വേഷം, കുഴിയിലേക്കിറങ്ങിയ കണ്ണുകള്‍, എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായെന്ന് കണ്ടാൽ ആർക്കും മനഃസ്സിലാവും.. ''ആരാ..?  എന്ത് വേണം'' വീട്ടുകാരൻ ചോദിച്ചു. അയാൾ എന്തോ പറയാൻ ശ്രമിച്ചെങ്കിലും ഒച്ച പുറത്തുവന്നില്ല.. വീട്ടുകാരൻ സൂക്ഷിച്ച് നോക്കി.. മുൻപ് എങ്ങോ കണ്ട് പരിചയം ഉളളതുപോലൊരു  തോന്നൽ.. പക്ഷേ, എവിടെവച്ച് എങ്ങനെ എന്നൊന്നും ഓർമ്മ കിട്ടണില്ല.. ആഗതൻ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്..  ''ആരാ നിങ്ങൾ, എവിടുന്നാ, എന്തുവേണം,''  വീട്ടുകാരൻ വീണ്ടും ചോദിച്ചു.. ''നിങ്ങൾ അങ്ങോട്ട് ഇരിക്ക്''  വീട്ടുകാരൻ കാണിച്ചു കൊടുത്ത കസേരയിലേക്ക് അയാൾ ഇരുന്നു. അപ്പോൾ അകത്തുനിന്നും  മധ്യവയസ്കയായ ഒരു സ്ത്രീ ഒരു ഗ്ളാസ്  വെളളവുമായി ഇറങ്ങി വന്ന്  ആഗതനു നേരെ നീട്ടി..  ശോഷിച്ച കൈകൾ കൊണ്ട് ആ ഗ്ളാസ് വാങ്ങി ആർത്തിയോടെ അയാൾ ആ വെളളം വലിച്ചു കുടിച്ചു..  ആഗതൻ ഒന്ന് നേരെ ഇരുന്നു  ''ഇനി പറയൂ.. ആരാ നിങ്ങൾ.''? വീട്ടുകാരൻ വീണ്ടും ചോദിച...

കഥ - നാരിയിറച്ചി.

     ''നാരിയിറച്ചി കടകൾക്ക് ലൈസൻസ്  നൽകുന്നു.''   പത്രത്തില്‍ ഈ വാർത്ത വായിച്ച പോത്ത് വറീത് സന്തോഷം കൊണ്ട് തുളളിച്ചാടി.. നാട്ടിലെ പ്രമുഖ കശാപ്പുകാരനാണ് വറീത്, ഏത് ചാവാലി പശുവിൻ്റെ ഇറച്ചിയും പോത്തിറച്ചി എന്ന് പറഞ്ഞ് വിൽക്കാൻ യാതൊരു മടിയുമില്ല വറീതിന്, അങ്ങനെ നാട്ടുകാരിട്ട പേരാണ് പോത്ത് വറീത്..      പോത്ത്, കാള, മൂരി,ആട് തുടങ്ങിയ ഇറച്ചികൾ വിൽക്കുന്നതിനിടയിൽ രഹസ്യമായി 'നാരി' ഇറച്ചിയും വിറ്റാണ് അയാൾ കാശുണ്ടാക്കിയിരുന്നത്.. അയാൾ മാത്രമല്ല എല്ലാ കശാപ്പുകാരും രഹസ്യമായി നാരിയിറച്ചി വിറ്റിരുന്നു..  ആട്, പോത്ത്, മൂരി തുടങ്ങിയവയെ വാങ്ങാൻ പണം വേണമെങ്കിൽ നാരികളെ പണം മുടക്കാതെ തന്നെ കിട്ടും  ആതാണല്ലോ ഈ കച്ചവടത്തിൻ്റെ ലാഭവും..  ''അസമയത്ത്'' പുറത്തിറങ്ങി  പതുങ്ങി നിന്നാൽ മതി,  തനിച്ച് വരുന്ന ഏതെങ്കിലും നാരികളെ കണ്ടാൽ  പിടിച്ചുകൊണ്ട് പോരാം..  ആരും ചോദിക്കാന്‍ വരില്ല..   പോകെപ്പോകെ നാരിയിറച്ചിക്ക് ആവശ്യക്കാർ കൂടിവരാൻ തുടങ്ങി.. ഒരിക്കൽ വാങ്ങിയവർ വീണ്ടും വീണ്ടും ആവശ്യപ്പെട്ട് വന്നോണ്ടിരുന്നു. അങ്ങനെ നാട്ടിൽ നാരികളുടെ ...

ധര്‍മ്മരാജ്യം

     അന്നും പതിവു പോലെ ചൂത് കളിക്കാന്‍ കാശിനായി  ഖജനാവില്‍ കയ്യിട്ട രാജാവ് ഞെട്ടി പോയി.. കയ്യില്‍ ഒന്നും തടഞ്ഞില്ല..  അകത്തേക്ക് നോക്കി..  ശൂന്യം..     രാജാവിന്‍റെ ആര്‍ഭാട ജീവിതത്തിന്‍റെയും ധൂര്‍ത്തിന്‍റെയും  ബാക്കി പത്രം പോലെ ആ ഖജനാവ് കാലിയായി കിടക്കുന്നു.. ഞെട്ടിവിറച്ച രാജവ് പൊട്ടിത്തെറിച്ചു   രാജാവിന്‍റെ അലര്‍ച്ച കേട്ട് ഓടിയെത്തിയ മന്ത്രിയുടെ  കണ്ണ്, കാലിയായ ഖജനാവ്  കണ്ട് ഒരു മുഴം പുറത്തേക്ക് തളളി.. മന്ത്രിയും രാജാവും കുലങ്കുഷമായ  ചര്‍ച്ച തുടങ്ങി..   ''ഇനി എന്തെടുത്ത് വില്‍ക്കും മന്ത്രീ.'' ''ആആആ  എനിക്കറിയില്ല.'' ''ഹാ..  എന്നു പറഞ്ഞാലെങ്ങനാ..  ഒരു പോം വഴി പറയെടോ..''   രാജാവ് കെഞ്ചി, ''ഞാനെന്നു മുതല്‍ പറയുന്നതാ ഈ പോക്ക് അപകടത്തിലേക്കാണെന്ന്.. അപ്പോള്‍ കേട്ടോ..  ഇനി അനുഭവിച്ചോ.'' ''ഹാ..  താനിങ്ങനെ കഴിഞ്ഞതെല്ലാം പറഞ്ഞ് എന്നെ ടെന്‍ഷനടിപ്പിക്കാതെ ഒരു വഴി കണ്ടു പിടിക്കെടോ.'' ''വില്‍ക്കാന്‍ എന്തെങ്കിലും ബാക്കിയുണ്ടോ ഇനി.. അവസാനം പ്രജകളെ കൂടി പണയം വച്ചല്ലേ ഇന്നലെ ആ 'പ്രമുഖ'നോട് ചൂത് ...

കഥ....

ഭാഗ്യവാൻ *************** ''അവനൊരു ഭാഗ്യവാനാ'' എല്ലാവരും തന്നേക്കുറിച്ച് അങ്ങനെ പറയുന്നത് കേൾക്കാൻ ഒരു സുഖമുണ്ടെന്ന് അവന് തോന്നി.. ആദ്യമൊന്നും അത് കേൾക്കുന്നത്  ഇഷ്ടമായിരുന്നില്ലെങ്കിലും പോകെ പോകെ അയാളത് ഇഷ്ടപ്പെട്ടു തുടങ്ങി  ''സത്യത്തിൽ അങ്ങനെയുണ്ടോ.? ഈ ആളുകളെല്ലാം ഇങ്ങനെ പറയുന്നതിൽ വല്ല സത്യവുമുണ്ടോ..''  ഇടയ്ക്കയാൾ ചിന്തിക്കും..   ഏതായാലും അതങ്ങനെതന്നെയാവട്ടെ, തനിക്ക് ദോഷമുളള കാര്യമൊന്നുമല്ലല്ലോ നല്ലതല്ലേ.. ''ഭാഗ്യവാൻ'' ലോകത്തിലേക്കും വച്ച് ഏറ്റവും മധുരതരമായ വാക്കല്ലേ അത്.. ഇന്നത് കേൾക്കുമ്പോൾ രസഗുള കഴിച്ചതു പോലൊരു സുഖം.. ശരീരമാകെ രോമാഞ്ച പുളകിതമാകുന്നത് പോലെ..    ''എല്ലാരും കൂടി എൻറെ കുഞ്ഞിനെ കണ്ണ് വച്ച് ദുഷിപ്പിക്കും നാശങ്ങൾ''  അമ്മ പലപ്പോഴും പറയുന്നതവൻ കേൾക്കാറുണ്ട്..   ഏയ്..  അങ്ങനെ സംഭവിക്കുമോ.? ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി തനിക്കെന്ത് ദോഷം വരാൻ..  അയാൾ മനഃസ്സിലോർക്കും.   അല്ലാ... ഇനിയിപ്പോൾ അമ്മ പറയുന്നതിൽ വല്ല കാര്യവുമുണ്ടോ.?  തൻറെ ഭാഗ്യമെല്ലാം മാറി പോകുമോ..?   ച്ചെ... ഇതെല്ലാം ചുമ്മാ അന്ധവിശ്വാസങ്ങളല്ല...

കഥ.. ശവക്കുഴികൾ വിലപേശുമ്പോൾ.

     ''ഇവിടാരുമില്ലേ.?'' ആ സെമിത്തേരിയുടെ മുന്നിലെത്തി അയാൾ വിളിച്ചു ചോദിച്ചു..  ആരെയും കാണാത്തതിനാൽ പതിയെ അകത്തേക്ക് കയറി നോക്കി..    ''നിൽക്കവിടെ..''   ഇടിവെട്ടു പോലൊരു ശബ്ദം..  ''ആരോടു ചോദിച്ചിട്ടാ അകത്ത് കേറിയത്.''   കല്ലറകൾ ഒന്നടങ്കം അയാളോട് ചോദിച്ചു..  ''ഞാൻ...   ..  ഞാൻ ചത്തതാ.'' ''അത് പിന്നെ ഞങ്ങൾക്കറിയില്ലേ.. ചത്തവരെയും ജീവനുളളവരേയും കണ്ടാൽ ഞങ്ങൾക്ക് തിരിച്ചറിയാം...    താനൊരു ആത്മാവല്ലേ..  എന്തിനിവിടെ വന്നു...    ഇത് ശവങ്ങൾക്കുളള സ്ഥലമാണ്..''   ''അതെ..  അറിയാം...     ഞാൻ ദാ അവിടെ ചത്തു കിടപ്പുണ്ട്..  അതവിടെ കിടന്ന് ചീഞ്ഞ് നാറാൻ തുടങ്ങി.. ഒന്നെടുത്ത് കുഴിച്ചിടാൻ ആരുമില്ല..  അതിനുളള സ്ഥലവുമില്ല.. ഇവിടെ അൽപം സ്ഥലം കിട്ടുമോന്നറിയാൻ വന്നതാ.?''  ഹ ഹ ഹാാ..  ഹ ഹ ഹാാാ...  കല്ലറകൾ ഒന്നടങ്കം ആർത്ത് ചിരിക്കാൻ തുടങ്ങി.. നിങ്ങളെന്തിനാ ഇങ്ങനെ ചിരിക്കുന്നത്.. അയാൾ ചോദിച്ചു.. എങ്ങനെ ചിരിക്കാതിരിക്കും സുഹൃത്തേ  ആദ്യമായിട്ടാ സ്വന്തം ശവം മറവു ചെയ്യാൻ...