കുറ്റവും ശിക്ഷയും.
'അലക്കി വളുപ്പിച്ച' 'കറുത്ത' കോട്ടുമിട്ട് കോടതി മുറിയിലേക്കയാൾ നെഞ്ചും വിരിച്ച് കേറി വന്നു... നിയമ സംഹിതകൾ ഭവ്യതയോടെ എഴുന്നേറ്റ് നിന്ന് തൊഴുതു.. നീതി ദേവത കണ്ണും പൂട്ടി തിരിഞ്ഞ് നിന്നു.. ഇന്നയാൾ രക്ഷിക്കാൻ പോകുന്ന ക്രിമിനൽ ആരെന്നറിയാൻ ദൈവങ്ങൾ വാതിലിൻ്റെ പിന്നിൽ നിന്നൊളിഞ്ഞുനോക്കി.. കാരണം, എത്രയെത്ര കൊടും ക്രിമിനലുകളെയാണ് ലക്ഷങ്ങൾ എണ്ണി വാങ്ങി നിയമത്തിൻ്റെ പഴുതിലൂടയാൾ രക്ഷിച്ചെടുത്തിരിക്കുന്നത്.. അതാണ് അഡ്വകേറ്റ് കാർലോസ് കണ്ടകശ്ശേരി.. ചോരയുടെ നനവുണങ്ങാത്ത നോട്ടുകെട്ടുകൾ എണ്ണി വാങ്ങുമ്പോൾ കൈകൾ തെല്ലും വിറയ്ക്കാത്തവൻ.. നോട്ടുകെട്ടിലെ ചോരയുടെ മണം മൂക്കിലേക്ക് വലിച്ചു കേറ്റി ഒരു ഹിംസ്ര ജന്തുവിനേപ്പോലെ തുറിച്ച് നോക്കുമ്പോള്‍ കത്തിജ്വലിക്കുന്ന കണ്ണുകളിൽ കാണുന്നത് പണത്തോടുളള ആർത്തി മാത്രം. ''കൈ നിറയെ കാശും അഡ്വകേറ്റ് കാർലോസും കൂടിയുണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാം, ആരെയും കൊല്ലാം'' നാട്ടുകാർ ഒളിഞ്ഞും തെളിഞ്ഞും ഇങ്ങനെ പറയണതൊന്നും അയാൾക്കൊരിക്കലും ഒരപമാനമായി തോന്നീട്ടില്ല.. ഇന്നയാൾ വന്നിരിക്കുന്നത് കൊല്ലും കൊലയും ബലാത്സംഗവും, തൊഴിലാക്കിയ, തല്ലീട്ട് വരാൻ പറ...